Saturday 28 December 2013

The Purpose Behind Going for Pilgrimages

Major Hindu Pilgrim Centers

Children, everyone makes sacred journeys to various holy places. Some people may ask, ‘what is the point in making such pilgrimages, if devotion and the peace that results are an inner experience?’ It is true.
Devotion is an inner experience and expression. Devotion is the supreme love for God. Constant remembrance of God and surrender are its qualities. But today, it is just our goal. We have not attained that goal yet. So rituals, fasting and observances are all necessary for us. Planes flying in the skies have to run on the ground for a short time before taking off. It is like that.
Even though the wind is everywhere, doesn’t the wind that filters through the leaves of a tree make us feel refreshed and rejuvenated? In a similar manner, since a place of worship is saturated with the pure vibrations of prayers, devotional songs and mantras, that atmosphere helps us attain concentration and peace easily. 
Such temple rituals, observances, vowed religious observance, pilgrimage are all paths to the goal of devotion filled with love. Once this devotion filled love is attained, then there is not much importance for these rituals and observances. Once the sun rises, the stars do not have any place. Path is needed for humans and vehicles to travel. But the birds flying in the skies do not need any path. Similarly, once we reach the goal of love, importance of rituals and observances reduce a lot.
All pilgrimages is a form of tapas, austerity. Fasting helps control and strengthen the mind. Through controlling the desires of the mind with discrimination, our mind gains power.
Sabarimala Temple
Observances are ways to bring the mind under control. If a river runs its courses in different directions, it is not possible to generate electricity. When the river flowing in different directions is directed in one directions, its power increases. It becomes possible to generate electricity from it. Similarly, it is possible to bring focus to the mind, which is running after many objects, and make it strong through observances.
A devotee who observed silence once a week told Amma once:
“Amma, I got angry at someone one day. When I started shouting at him, I suddenly realized that it was the day of my observing silence. So I controlled my mind. I was silent. Later on, when I was not observing silence one day, when I felt anger, I just wondered what I would have done if I were silent. The anger simply melted away.” Such observances help us bring our mind under control and cultivate good habits.
Whatever be the spiritual path, for our progress, constant practices and observances are necessary. In many pilgrimages, for instance the sacred journey to Sabarimala, the observances that last for forty-one days make it possible to keep our mind fixed on God for that long.
Along with that, our mind and body get purified. We have to be careful about one thing. When the fasting period is over and if we go back to our old habits, there is no use with all the observances we did. We should be able to continue observing the good habits we developed during the fasting period.
But many do not take care in this matter. They go back to their old ways. When we do that, the goal of the observances of austerities fails. This is something, which we have to keep specially in our mind. We should transform the culture, power and control of mind, which we longed for through the observances for leading a better life. That is when temple visits and religious observances become fruitful.

--Amma, Sri Mata Amritanandamayi Devi 

Copyright-MAM

Tuesday 24 December 2013

മിത്രാരാധന


വേദകാലം മുതൽക്കേ ആരാധിക്കപ്പെട്ടിരുന്ന ഒരു വൈദിക ദേവതയായിരുന്നു മിത്രൻ. ''മേദ്യതി സ്‌നിഹ്യതി സ്‌നിഹ്യതേ വാ സ മിത്രഃ'' എല്ലാവരെയും സ്‌നേഹിക്കുന്നവന്‍ അല്ലെങ്കില്‍ എല്ലാവരും
പ്രസാദിപ്പിക്കേണ്ടവനായതുകൊണ്ട് ഈശ്വരനെ മിത്രന്‍ എന്നു വിളിക്കുന്നു. അദിതിയുടെ പുത്രന്മാരായ 12 ആദിത്യന്മാരിൽ ഒരാളാണ് മിത്രൻ. സൗഹൃദം, പ്രകാശം, ഋതം എന്നിവയുടെ ഈശ്വരനാണ് മിത്രൻ. ഭാരതത്തിൽ നിലനിന്നിരുന്ന മിത്രാരാധന പേര്‍ഷ്യയും ഏഷ്യാമൈനറും കടന്നു സിറിയ വഴി റോമില്‍ എത്തിയപ്പോള്‍, ദേവന്റെ പേര് മിഥ്ര അല്ലെങ്കില്‍ മിഥ്രാസ് എന്നായ് രൂപാന്തരപ്പെട്ടു.

 BCE 4ആം നൂറ്റാണ്ടിന്റെ അവസാനം വരെ അഞ്ചു നൂറ്റാണ്ടുകള്‍ റോമില്‍ മിഥ്രമതം പ്രബലമായിരുന്നു. റോമന്‍ അഭിരുചിക്കനുസരിച്ച് സ്വീകരിക്കപ്പെട്ട്, മിഥ്ര മതത്തില്‍ നിന്നും റോമന്‍വത്കരിക്കപ്പെട്ട പ്രസിദ്ധമായ സോള്‍ ഇന്‍വിക്ടസ് (Sol Invictus) എന്ന അജയ്യനായ സൂര്യദേവന്‍റെ പുനര്‍ജന്മ-ദിനം മധ്യശീതകാലത്തിന്‍റെ അവസാനമായ 'സാച്ചുര്‍ണാലിയയായി (Saturnalia) ഡിസംബര്‍ 25 നു ആഘോഷിക്കപ്പെട്ടിരുന്നു. കഴിഞ്ഞു പോയ നല്ല ഭൂതകാലത്തിനോടുള്ള ആദരവായാണ് സാച്ചുര്‍ണാലിയ ആഘോഷങ്ങള്‍ നടത്തിയിരുന്നത്. മെഴുകുതിരികള്‍ കത്തിക്കുന്നതും, ആഹ്ലാദ പ്രകടനവും , സമ്മാനങ്ങള്‍ നല്‍കലും ഒക്കെ ഈ ആഘോഷത്തിന്റെ ഭാഗമായിരുന്നു.

ഈ ഡിസംബർ 25 സത്യം, പ്രത്യാശ, മൈത്രി, പ്രകാശം എന്നിവയുടെ പ്രതീകമായ മിത്ര ദേവന്റെ ആരധനയ്ക്കായ് നമുക്ക് നീക്കി വയ്ക്കാം.

മിത്രാരാധന

ഒരു താലം നിറയെ മധുര പലഹാരങ്ങളും, ചുവന്ന പൂക്കളും വച്ച് അതിൽ ഒരു ചെറിയ വിളക്ക് തെളിച്ചു വയ്ക്കുക. താലം കയ്യിൽ എടുത്ത് സൂര്യനെ നോക്കി ആരതി ചെയ്യുക.(മന്ത്രം : ഓം മിത്രായ നമ:) അതിനു ശേഷം സുഹൃത്ത് ബന്ധത്തിനു സൂര്യനോളം പ്രകാശവും, ആയുസ്സും ഉണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെ സുഹൃത്തുകലുടെ കയ്യിൽ ചുവന്ന ചരടുകൾ കെട്ടുകയും, പ്രസാദം പങ്കു വയ്ക്കുകയും ചെയ്യാം.

സൂര്യന്റെ രംഗോലികൾ വരച്ചും, സൂര്യന്റെ ആകൃതിയിൽ ദീപങ്ങങ്ങൾ ഒരുക്കിയും മിത്രദിനം കൂടുതൽ വർണാഭം ആക്കാം.



Courtesy - https://www.facebook.com/amritasatgamaya

Saturday 21 December 2013

സൂര്യൻ പുനർജ്ജനിക്കുന്നു..



രം കോച്ചുന്ന തണുപ്പും, പെയ്തിറങ്ങുന്ന മഞ്ഞും മനോഹരമാക്കുന്ന രാവുകൾ സമ്മാനിച്ചാണ് ഓരോ ഡിസംബറും കടന്നുപോകുന്നത്. ദൈർഘ്യമേറിയ രാത്രികളാണ് ശൈത്യകാലത്ത് ഭൂമിയിൽ  അനുഭവപ്പെടുക. ഏതാണ്ട് ലോകത്തെല്ലായിടത്തും ഈ കാലം വർണാഭമായ ആഘൊഷങ്ങൾക്കായ് നീക്കി വച്ചിരിക്കുന്നു. ധനുമാസത്തിലെ ആർദ്രാ വൃതം കേരളത്തിൽ പരക്കെ ആഘോഷിക്കുന്ന ഒന്നാണ്. രാത്രി ഉറക്കമൊഴിച്ചും, കുളത്തിൽ നീന്തി തുടിച്ചും,പാടിയും ആടിയും സ്ത്രീകള്‍ തിരുവാതിര ആഘോഷിക്കുന്നു  ശിവൻറെ നേത്രാഗ്നിയിൽ ദഹിച്ച തന്റെ പതി കാമദേവൻറെ പുനരുദ്ധാനത്തിനായ് ശിവനെ ഭജിച്ച രതീ ദേവിയുമായും, ശിവൻറെ ജന്മദിനവുമായും, ശിവനെ പതിയായ് ലഭിക്കാൻ ശ്രീ പാർവതി വൃതം നോറ്റതുമായും ഒക്കെയുള്ള ഐതീഹ്യങ്ങൾ തിരുവാതിരയുമായ് ബന്ധപ്പെട്ടു കിടക്കുന്നു. മറ്റൊരു ആഘോഷം മകര സംക്രാന്തി ആണ് ഡിസംബർ അവസാനമോ ജനുവരി ആദ്യമോ ആയാണ് സാധാരണ മകര സംക്രാന്തി എത്തുന്നത്. ഈ ആഘോഷം സൂര്യന്റെ സംക്രമവുമായ് ബന്ധപ്പെട്ടിരിക്കുന്നു ഭാരതത്തിൽ വ്യാപകമായി പലരീതിയിലും, പേരുകളിലും  ആഘോഷിക്കപ്പെടുന്ന ഒന്നാണ് മകരസംക്രാന്തി.

ശബരിമല ക്ഷേത്രത്തിൽ മകര സംക്രമ പൂജ 

തിരുവാതിരക്കളി 
 മകര സംക്രാന്തി

വളരെ മുൻപ് മുതൽക്കേ ലോകത്തിൽ എല്ലായിടത്തും ദക്ഷിണ അയനാന്തം വിപുലമായ ആഘോഷങ്ങളോടെ കൊണ്ടാടപ്പെട്ടിരുന്നു. റോമിൽ  സോള്‍ ഇന്‍വിക്ടസ് (Sol Invictus) എന്ന അജയ്യനായ സൂര്യദേവന്‍റെ പുനര്‍ജന്മ-ദിനം മധ്യശീതകാലത്തിന്‍റെ അവസാനത്തിൽ  'സാച്ചുര്‍ണാലിയ(Saturnalia) എന്നപേരിൽ  ഡിസംബര്‍ 25 നു ആഘോഷിക്കപ്പെട്ടിരുന്നു. കഴിഞ്ഞു പോയ നല്ല ഭൂതകാലത്തിനോടുള്ള ആദരവായാണ് സാച്ചുര്‍ണാലിയ ആഘോഷങ്ങള്‍ നടത്തിയിരുന്നത്. മെഴുകുതിരികള്‍ കത്തിക്കുന്നതും, ആഹ്ലാദ പ്രകടനവും , സമ്മാനങ്ങള്‍ നല്‍കലും ഒക്കെ ഈ ആഘോഷത്തിന്റെ ഭാഗമായിരുന്നു.
File:Disc Sol BM GR1899.12-1.2.jpg
സോള്‍ ഇന്‍വിക്ടസ്


സ്കാന്‍റനേവിയയില്‍ ദക്ഷിണായനാന്തം യൂള്‍ ആയി ആഘോഷിക്കപ്പെട്ടിരുന്നു. യൂൾ ലോഗ് എന്ന പേരിൽ അലംകരിച്ച ഒരു തടി നെരിപ്പോടില്‍ ഇട്ടു കത്തിക്കുന്നു. അവർ ഈ അവസരത്തില്‍ യൂള്‍ ലോഗ് കൊണ്ടുവരുകയും ആശംസകള്‍ ചൊരിയുകയും, കഴിഞ്ഞ വര്‍ഷത്തെ യൂള്‍ ലോഗിന്‍റെ ശേഷിപ്പില്‍ നിന്നും തീ പകരുകയും ചെയ്യുന്നു. ഗാനങ്ങൾ പാടി നൃത്തമാടി ഓരോ വീടുകൾ തോറും കോണ്‍ ഡോളികള്‍ (വൈക്കോലും ധാന്യവും ചേര്‍ത്ത് തയാറാക്കുന്ന പാവകള്‍)

യൂൾ ലോഗ്
കോണ്‍ ഡോളി 

ജര്‍മന്‍ പേഗണുകള്‍ 24 ഡിസംബര്‍ രാത്രിയെ "മോഡ്രാനെക്റ്റ്" അഥവാ "മോഡ്രാനെച്ച്റ്റ്" എന്നാണു വിളിച്ചിരുന്നത്(പുരാതന ആംഗ്ലോ സാക്സന്‍ ഭാഷയില്‍ മാതാവിന്‍റെ രാത്രി എന്നര്‍ത്ഥം).ഇത്  പ്രോമിസിന്‍റെ  സൂര്യ പുത്രന് ജന്മം നല്‍കിയ മാതൃ ദേവിയോടുള്ള ബഹുമാന സൂചകമായിട്ടായിരുന്നു.  "രാത്രികളുടെ ഈ ഇരുട്ടില്‍ ഈ ദേവി മഹത്വമേറിയ മാതാവായ് മാറി വീണ്ടും ജന്മം നല്‍കുന്നു." ദീര്ഘമായ രാത്രിക്ക് ശേഷം ഉദയം ചെയ്യുന്ന സൂര്യനെ ഭാവാത്മകമായ് അവർ വർണിച്ചു. കെൽറ്റിക്- റോമൻ പാരമ്പര്യങ്ങളിൽ പുനരുജ്ജീവനത്തിന്‍റെയും, നിത്യ ജീവന്‍റെയും, സമാധാനത്തിന്‍റെയും പ്രതീകമായ  മിസ്റ്റ്ലെറ്റോ, ഹോള്ളി, എവര്‍ഗ്രീന്‍ മുതലായ ചെടികള്‍ കൊണ്ട് അലങ്കരിക്കുകയും പതിവായിരുന്നു.
മിസ്റ്റ്ലെറ്റോ
ഹോള്ളി 
എവര്‍ഗ്രീന്‍ മരം 
പുരാതന ബ്രിട്ടീഷ് മധ്യ ശീതകാല ആഘോഷങ്ങളില്‍ ഏതെങ്കിലും ഒരാള്‍ ശൈത്യ രാജനായ് (King Frost or King Winter)  വേഷം കെട്ടുകയും അദ്ദേഹത്തെ വീടുകളിലേക്ക് ആനയിച്ച് നെരിപ്പോടിനരികില്‍ ഇരുത്തി എന്തെങ്കിലും കുടിക്കാനും കഴിക്കാനും  നല്‍കുകയും ചെയ്യുമായിരുന്നു.
ശൈത്യരാജാവ്
നോര്‍ജ്ജിയന്‍ ദൈവമായ ഓഡിന്‍ തന്‍റെ 12 വ്യക്തിത്വങ്ങളില്‍ ഒന്നായ ജൂള്‍ എന്ന വ്യക്തിത്വത്തോടെ   ഭൂമി സന്ദര്‍ശിക്കുന്ന  ഡിസംബര്‍ 20 മുതല്‍ 31 വരെ കാലയളവ്‌ ജൂള്‍ടിഡ് എന്നറിയപ്പെടുന്നു. ഇപ്പോളും  അത് യുലേറ്റിഡ് എന്നാ പേരില്‍ നിലനില്‍ക്കുന്നു.ജൂള്‍ടിഡ് നടക്കുമ്പോള്‍ നീലനിറമുള്ള നീളന്‍ തലപ്പാവും മേലങ്കിയും ധരിച്ച വെളുത്ത  താടിയുള്ള ഒരു തടിച്ച വൃദ്ധനായ്  ഓഡിന്‍, തന്‍റെ  എട്ടുകാലുള്ള സ്ലെയിപ്നൈര്‍ എന്ന കുതിരപ്പുറത്ത് ലോകം മുഴുവന്‍ സഞ്ചരിച്ചു കൊണ്ട് നല്ലവര്‍ക്കു സമ്മാനങ്ങളും ദുഷ്ടര്‍ക്ക് ശിക്ഷയും നല്‍കും എന്ന് പറയപ്പെട്ടിരുന്നു.
ഓഡിന്‍ എട്ടുകാലുള്ള സ്ലെയിപ്നൈര്‍ എന്ന കുതിരപ്പുറത്ത്

 ജര്‍മന്‍ സംസ്കാരങ്ങളിൽ എല്ലാ യൂളിനും, നന്മയുടെ ദൈവമായ ഥോര്‍ അള്‍ത്താരയുള്ള എല്ലാ വീടും(അതായത് നേരിപ്പോടുള്ള എല്ലാവീടും! ) സന്ദര്‍ശിക്കുകയും കുട്ടികള്‍ക്കായ് സമ്മാനങ്ങള്‍ കൊണ്ടുവരികയും രാത്രിയില്‍ അവ അവരുടെ മരച്ചെരിപ്പുകള്‍ക്കുള്ളില്‍ വക്കുകയും ചെയ്യുന്നു, നല്ല കുട്ടികള്‍ക്ക് പഴങ്ങള്‍, മിഠായി, നെരിപ്പോടില്‍ കത്തിക്കുവാനുള്ള കരിക്കട്ടകള്‍ എന്നിവ സമ്മാനമായ്‌ ലഭിക്കുന്നു.
ഥോർ

സൂര്യ ദേവതയായ അമതേരസു ഒരു ഗുഹയിൽ ഒളിച്ചപ്പോൾ ലോകം ഇരുട്ടിലാണ്ട് പോയതും ദേവന്മാരുടെ അപേക്ഷ പ്രകാരം അമതേരസു ഗുഹയിൽ നിന്നും പുറത്തേക്ക് വന്നതും ആണ് ജപ്പാൻകാരുടെ അയാനന്തവുമായ് ബന്ധപ്പെട്ട വിശ്വാസം.

അമതേരസു ഗുഹയിൽ നിന്നും പുറത്തുവരുന്നു
 സൊയാലുണ എന്നപേരിൽ അമേരിക്കയിലെ തദ്ദേശീയർ അയനാന്തം ആഘോഷിക്കുന്നു. ഭൂമിയിൽ നിന്നും അകന്നു നില്ക്കുന്ന സൂര്യ ദേവനെ അവർ ആഘോഷപൂർവം ആരാധിക്കുന്നു.

Hopi indigenous ceremony kachina
 സൊയാലുണ - അമേരിക്കൻ തദ്ദേശീയ ആഘോഷം 
ഇങ്ങനെ ദൈർഘ്യം കുറഞ്ഞ പകലുകളും, ദൈർഘ്യമേറിയ രാവുകലുമുള്ള കാലം ലോകമെങ്ങും പ്രത്യാശയുടെയും, പ്രകാശത്തിന്റെയും ഉത്സവമായ് ആഘോഷിക്കപ്പെടുമ്പോൾ ഇരുളകന്നു വെളിച്ചം നിറയട്ടെ എന്ന പ്രാർത്ഥനയിൽ നമുക്കും പങ്കുചേരാം.

Thursday 21 November 2013

തിരുവിതാംകൂറിന്റെ ദന്ത സിംഹാസനം



ഉത്രം തിരുന്നാൾ 
മാർത്താണ്ഡവർമ്മ മഹാരാജാവ് 
ആനക്കൊമ്പും മറ്റു അമൂല്യ വസ്തുക്കളും ഉപയോഗിച്ച് കേരളത്തിൽ നിർമിക്കപ്പെട്ട ഒരു സിംഹാസനമാണ് ചിത്രത്തിൽ കാണുന്നത്. ഭാരതത്തിൻറെ ശില്പ്പകലാ വൈദഗ്ധ്യത്തിൻറെയും, ഉദാരതയുടെയും പ്രതീകമാണ് ലണ്ടനിൽ സൂക്ഷിക്കപ്പെട്ടിരിക്കുന്ന ഈ ദന്ത സിംഹാസനം. തിരുവിതാംകൂറിൽ നിർമിക്കപ്പെട്ട ഇത് ഒരു രാജകീയ സമ്മാനമായാണ് ലണ്ടനിൽ എത്തിയത്. അതിന്റെ ചരിത്രം ഇങ്ങനെ:

1851 ൽ നടക്കാനിരിക്കുന്ന ലണ്ടൻ എക്സിബിഷനിലേക്ക്  തിരുവിതാംകൂർ രാജ്യവും എന്തെങ്കിലുമൊക്കെ  സംഭാവന ചെയ്യണമെന്ന ആവശ്യവുമായ് 1948 ൽ മദ്രാസ് ഗവണ്‍മെൻറ് അന്നത്തെ തിരുവിതാംകൂർ മഹാരാജാവായിരുന്ന ഉത്രം തിരുന്നാൾ മാർത്താണ്ഡവർമ്മയെ സമീപിച്ചു. തുടർന്ന് മഹാരാജാവ് ഇതിനായി ഒരു കമ്മറ്റിയെ നിർദ്ദേശിക്കാൻ ദിവാനോട് ആവശ്യപ്പെടുകയും.  തത്ഫലമായ് ഒരു കമ്മിറ്റി നിലവിൽ വരികയും അവർ വളരെ വിജയകരമായ രീതിയിൽ ഇതിലേക്കായ് തിരുവിതാംകൂറിൻറെ യശ്ശസ്സ് ഉയർത്തിപ്പിടിക്കുന്ന പല വസ്തുക്കളും ശേഖരിക്കുകയും ചെയ്തു. ഈ കാലഘട്ടത്തിൽ മഹാരാജാവിൻറെ ഉപയൊഗത്തിനായ്  ആനക്കൊമ്പിൽ ഒരു ഇരിപ്പിടം നിർമിച്ചു വരികയായിരുന്നു. തിരുവിതാംകൂറിൻറെ കലാവിരുതിനും പ്രൗഢിക്കും ഉത്തമോദാഹരണം ആയി മാറും എന്നതിനാൽ ഉടനെ തന്നെ പണിതീർത്ത് ഈ സിംഹാസനവും കൂടി അയക്കുവാൻ മഹാരാജാവ് നിശ്ചയിച്ചു.

ശിൽപ്പികൾ: 
കൊച്ചു കുഞ്ഞ് ആചാരി, നീലകണ്ഠൻ ആചാരി
പൗരസ്ത്യവും പാശ്ചാത്യവുമായ കൊത്തുപണികളുള്ള ഈ സിംഹാസനത്തിൽ തിരുവിതാംകൂറിൻറെ രാജമുദ്രയായ ശംഖ് ആലേഖനം  ചെയ്തിരുന്നു. സിംഹത്തിന്റെ കാലുകളുടെ ആകൃതിയിലുള്ള കാലുകളും, സിംഹ മുഖം കൊത്തിയ പിടികളും, സ്വർണ-വെള്ളി കസവുകളുള്ള പച്ചപ്പട്ട് പൊതിഞ്ഞ മെത്തയും സിംഹാസനത്തിന്റെ രാജകീയതക്ക് മിഴിവേകി. സ്വർണം,വെള്ളി, വജ്രങ്ങൾ, മരതകങ്ങൾ, മാണിക്യങ്ങൾ എന്നിവയാൽ ഈ ദന്തസിംഹാസനം അലംകൃതം ആയിരുന്നു. കൊത്തുപണികളുടെ ബാഹുല്യം കൊണ്ടും, ഉപയോഗിച്ചിരുന്ന വസ്തുക്കളുടെ മൂല്യം കൊണ്ടും തിരുവിതാംകൂറിന്റെ കലാപാടവവും, സാമ്പത്തിക ഔന്നിത്യവുംവിളിച്ചോതുന്നതായിരുന്നു ഈ സിംഹാസനം. സിംഹാസനത്തോടൊപ്പം തത്തുല്യ മഹിമ പറയാവുന്ന ഒരു പാദപീഠവും. യാക്കിന്റെ രോമം ഉപയിഗിച്ചു നിർമിച്ച രണ്ടു വെഞ്ചാമരങ്ങളും ഉണ്ടായിരുന്നു.  കൊച്ചു കുഞ്ഞ് ആചാരിയും അദ്ദേഹത്തിൻറെ മകൻ നീലകണ്ഠൻ ആചാരിയുമായിരുന്നു സിംഹാസനത്തിന്റെ നിർമാണം നടത്തിയത്.

സിംഹാസനത്തിൽ ഉപവിഷ്ടയായ
 വിക്ടോറിയ മഹാറാണി 
 എക്സിബിഷന് ശേഷം ഇംഗ്ലണ്ടിൻറെ മഹാറാണി തന്റെ സിംഹാസനം ആയി ഉപയോഗിക്കണം എന്ന ആഗ്രഹവും അറിയിച്ചു കൊണ്ട് ദന്ത നിർമിതമായ ഇരിപ്പിടം മറ്റു വസ്തുക്കളോടൊത്ത് ലണ്ടനിലേക്ക് അയച്ചു. ഈ സമ്മാനം വിക്ടോറിയ മാഹാറാണിയെ അത്ഭുതപ്പെടുത്തുകയും, സന്തോഷിപ്പി ക്കുകയും ചെയ്തു. എക്സിബിഷനിൽ ജനങ്ങളുടെ ശ്രദ്ധമുഴുവൻ ഈ സിംഹാസനം അപഹരിച്ചു. മഹാരാജാവിന്റെ ഉദാരതയെയും, തിരുവിതാംകൂറുകാരുടെ കരകൗശല വിദ്യയിലുള്ള നിപുണതയെയും പ്രകീർത്തിച്ച വിക്ടോറിയ മഹാറാണി ,നിസ്തുലമായ ഈ സമ്മാനത്തിനു കൃതജ്ഞത അറിയിച്ച് ഉത്രം തിരുന്നാൾ മഹാരാജാവിന് ഒരു കത്തയക്കുകയും, നിരവധി ഉപഹാരങ്ങൾ സമർപ്പിക്കുകയും ചെയ്തു.



Monday 11 November 2013

Pancha Maha Yajnas Remain Revalvent


Rishi Yajna, Deva Yajna, Manushya Yajna, Pitr Yajna and Bhuta Yajna—these are the five yajnas [sacrificial rituals]. Rishi Yajna is studying the scriptural texts. Puja, homa and other forms of worship fall under Deva Yajna. Taking care of guests is itself a yajna—Manushya Yajna. Protecting one’s mother and father is Pitr Yajna. Bhuta Yajna is protecting plants and animals. These five yajnas need to be observed by all people leading family life.

We are indebted to repay at least a portion of what we take from Nature. This is the great principle at the core of the five yajnas. Amma feels there is another principle behind the yajnas as well. The five yajnas are teaching us that, everyone, regardless of time and place, needs to learn to live with love and harmony with one another as well as with Nature.

Our rishis had no selfish desires or motives. It is the life-principles they taught that we have compiled as our scriptures. These books show us how to lead a proper life as well as about the nature of the world. They also teach us how to live so that we aren’t overpowered during adverse situations.

Someone who has studied agriculture knows which type of soil and which fertilizer each particular plant requires. He knows how to protect it from fungus and parasites. If someone decides to cultivate crops without first learning these basics, he may lose his entire harvest. In the same way, the scriptural texts help us to correctly understand life.

When firecrackers are set off without any warning, we will be startled. However if we know that they are about to go off, we won’t be that startled. One who doesn’t know how to swim will struggle in the waves, but someone who is a good swimmer is fully blissful swimming in the sea.

When we make studying the books comprising the words of our rishis part of our daily routine and apply what we learn from them in our lives, we are repaying our debt to these great souls. However, studying these texts is not enough; we need to apply that knowledge in our daily life. Just by reading a cookbook, no one’s hunger will be appeased. Daily study of the spiritual principles elucidated by the rishis so that we can make them an eternal part of our life is Rishi Yajna.

Prayer, worship, meditation, adhering to vows—all are part of Deva Yajna. Through such practices we gain concentration, intellectual sharpness, peace and mental purity. Through mantra japa, we eliminate extraneous thoughts. Through meditation we create intellectual clarity, subtlety and gain contentment and relief from agitation.

One should perform puja, homa and other rituals after understanding their principles. When we offer oblations into the sacrificial fire, we are in fact offering our own attachments. When we light an incense stick, we should imagine that we are offering ourselves in order to provide fragrance to the world. When we burn camphor during arati, we should imagine we are offering our ego, allowing it to burn until absolutely no selfishness remains. The chanting of the mantras and the smoke of the homa help purify both our mind, as well as the surrounding environment.

When we try to see every object as devata, it helps us to handle things with devotion, care and attention. Don’t we see even little children bowing respectfully before the lighted lamp? The belief that the divine is present in the lighted lamp comes to us naturally because of our traditional beliefs. 

Fasting and other austerities help us gain control over our mind. Furthermore, they are extremely helpful for maintaining physical health. If you look, you will see that traditionally most of our fasts are in relation to the rising of the new moon. Scientific studies have revealed a connection between the waxing and waning of the moon and our mental states. During the full moon and moonless nights, people with mental problems often feel more disturbed and angry. Their emotions intensify. If they reduce their intake of food during these periods, only eat fruit and spend their time praying, the mental agitation can be reduced. Such fasting also increases our health and longevity. If a whole community observes such austerities, it has a positive impact on the environment as well. Rain and sunshine will come at the appropriate times. This is the principle behind the concept that through yajna the devatas could be pleased into making it rain.

Pitr Yajna should not be limited to tarpana and other such ancestral offerings. Real Pitr Yajna is when we serve our mother and father and other elders with reverence and love. If we fail to take care of them when they become infirm, their mental curse will remain in the atmosphere and eventually return to haunt us. It is even said that those who take proper care of their parents, respecting and honouring them, have no need for any other form of worshipping God. Matrdevo bhava pitrdevo bhava—“May the mother be God to you; may the father be God.” Isn’t that what is said?

Our culture tells us to see guests as God. Atithi devo bhava—“May you see the guest as God.” Manushya Puja is worshipping guests with a love that expects nothing in return. This helps us to view everyone in the world as part of one family and to extend our love to one and all.

Our ancestors used to eat only after sipping water with tulasi, pipal or bilva leaves in it. We placed flora and fauna on the same level as gods and the vehicles that carry them. When we plant a sapling, water it and tenderly nurse it, when the first blossom appears, when we pluck the flowers and sew them into a garland… Throughout all these actions our mind remains focused on God. When we take a pen and a piece of paper and get ready to write to a friend, although the pen, the paper and the ink are different, we see the unity—our friend—in all of them. Similarly, we should try to see God behind each and every action. We should perform each action with the awareness that “This is for God.” This will help us understand and perceive the underlying unity behind the diverse creation. There are a lot of people who speak Advaita [the philosophy of non-duality]. No one is practicing it in their life. However the real devotee, through Bhuta Yajna [worshipping of animals and plants], is able to see the one truth shining in everything sentient and insentient. Without knowing Advaita, he lives the principle. Therefore, Amma feels we should remain steadfast in all of these yajnas. Doing so will bring prosperity and goodness across the land.
--Amma, Sri Mata Amritanandamayi Devi 

Copyright-MAM

Friday 1 November 2013

ദീപാവലി

ദീപാവലി വീണ്ടും വന്നു ചേരുകയാണ്, ക്ഷേത്രങ്ങളിലും, സ്ഥാപനങ്ങളിലും, വീടുകളിലും നിര നിരയായ് പുഞ്ചിരി പൊഴിക്കുന്ന വിളക്കുകളും, പങ്കു വയ്ക്കപ്പെടുന്ന മധുര പലഹാരങ്ങളും ഒക്കെ ചേരുന്ന മനോഹരമായ ഒരു ഉത്സവമാണ് ദീപാവലി. തെളിഞ്ഞു നിൽക്കുന്ന ദീപങ്ങളും, പങ്കു വയ്ക്കപ്പെടുന്ന മധുര പലഹാരങ്ങളും പ്രതീക്ഷയുടെയും ആനന്ദത്തിന്റെയും കിരണങ്ങൾ നമ്മുടെ മനസ്സുകളിൽ നിറയ്ക്കുന്നു. എന്നാൽ ദീപാവലി ദിനം മണ്‍വിളക്കുകളിൽ തിരി തെളിക്കാനും, സുഹൃത്തുക്കൾക്ക് മധുരപലഹാരങ്ങൾ കൈമാറാനും മാത്രമുള്ള ഉത്സവമാണോ ?

വനവാസവും രാവണവധവും കഴിഞ്ഞു തിരിച്ചെത്തിയ ഭഗവാൻ ശ്രീരാമ ചന്ദ്രനെ അയോദ്ധ്യാവാസികൾ നിറദീപങ്ങൾ തെളിയിച്ച് വരവേറ്റത്തിന്റെയും, ക്രൂരനായ നരകാസുരനെ ഭഗവാൻ ശ്രീകൃഷ്ണൻ വധിച്ചതിന്റെയും ഒക്കെ സ്മരണയാണ്‌ ദീപാവലി ആഘോഷത്തിൻറെ അടിസ്ഥാനം. പാരതന്ത്ര്യത്തിന്റെയും, തിന്മയുടെയും കറുത്ത നാളുകളുടെ അവസാനവും നന്മ നിറഞ്ഞ നാളുകളുടെ ആരംഭവും ആണ് ദീപാവലി. എന്നോ ജീവിച്ചു മരിച്ച അസുരന്മാർ മാത്രമല്ല നരകാസുരനും, രാവണനും. ഇന്നും നമ്മുടെ ലോകത്തെ ദുഃഖ പൂർണമാക്കിത്തീർക്കുന്ന സകല വിധ തിൻമകളുടെയും പ്രതീകങ്ങളും കൂടിയാണ്. അവരെ ഉന്മൂല നാശം വരുത്തേണ്ട ശ്രീരാമനും ശ്രീ കൃഷ്ണനും നമ്മുടെ ഉള്ളിലാണ് ജനിക്കേണ്ടതും, ജീവിക്കേണ്ടതും. മനസ്സിലും ലോകത്തിലും നിറഞ്ഞിരിക്കുന്ന തിന്മകളുടെ അവസാനവും നന്മയുടെ ആരംഭവും ആണ് ദീപാവലി.

മണ്‍വിളക്കുകളിലെ ദീപങ്ങൾ അൽപനേരത്തിന് ശേഷം അണഞ്ഞു പോകാം എന്നാൽ നാം തെളിക്കുന്ന നന്മയുടെ ദീപങ്ങൾ സൂര്യപ്രഭയോടെ കാലാതിവർത്തിയായ് നിലകൊള്ളും. പട്ടിണി കൊണ്ടും, ദാരിദ്ര്യം കൊണ്ടും ബുദ്ധിമുട്ടുന്ന പതിനായിരങ്ങൾ നമ്മുടെ നാട്ടിലുണ്ട് അവർക്കൊരു കൈത്താങ്ങേകുമ്പോൾ, നാം ചിലവഴിക്കുന്നതിൻറെ ചെറിയൊരംശമെങ്കിലും അവർക്കായ് നീക്കി വയ്ക്കാൻ തയാറാവുമ്പോൾ നാം ഒരു ദീപം തെളിക്കുകയാണ് ചെയ്യുന്നത്. പ്രകൃതിയെ മലിനമാക്കാതിരിക്കാൻ ശ്രദ്ധിക്കുമ്പോൾ, സഹാജീവികളോടു കാരുണ്യം കാണിക്കുമ്പോൾ, നിസ്വാർത്ഥമായ് സേവനം ചെയ്യുമ്പോൾ നാം സൂര്യശോഭ പൊഴിക്കുന്ന ദീപങ്ങൾ തെളിയിക്കുകയാണ് ചെയ്യുന്നത്.

"ഇരുട്ടിനെ പഴിക്കാതെ ഒരു കൈത്തിരി കത്തിച്ചു വയ്ക്കൂ" എന്ന് പറയാറില്ലേ ?, നമ്മുടെ നാട് അനേകം വെല്ലു വിളികൾ നേരിട്ട് കൊണ്ടിരിക്കുന്നു ദാരിദ്ര്യം, അഴിമതി, സ്ത്രീകൾക്കെതിരായുള്ള അക്രമങ്ങൾ, കലാപങ്ങൾ അങ്ങനെ അങ്ങനെ പലതും. ഇവിടെ എല്ലാത്തിനും മറ്റു പലരെയും പഴി പറഞ്ഞു നേരം കളയുന്നു. എന്തുകൊണ്ട് നമുക്ക് ഈ ഇരുട്ടിൽ ഒരു കൈത്തിരി തെളിയിച്ചു കൂടാ ? നമ്മളാൽ ആകുന്ന ഒരു ചെറിയ സേവനം ചെയ്തു കൊണ്ട് ദീപാവലി നമുക്ക് ആഘോഷിച്ചു കൂടേ ?

അതെ ഈ ദീപാവലി അങ്ങനെയുള്ള ഒന്നായ്‌ തീരട്ടെ, ഭക്ഷണം ഇല്ലാത്തവർക്ക് ഭക്ഷണം എത്തിക്കാൻ ശ്രമിച്ചുകൊണ്ട്‌, ജീവിതത്തിൽ നിന്നും ഒരു ദുശീലമെങ്കിലും കുറച്ചു കൊണ്ട്, നമ്മുടെ സംസ്കാരത്തെ അറിയാനും അറിയിക്കാനും അല്പമെങ്കിലും സമയം ചിലവഴിച്ചുകൊണ്ട്, ഒരു മരമെങ്കിലും നട്ടു വളർത്തിക്കൊണ്ട്, ബുദ്ധിമുട്ടുന്നവരെ നിസ്വാർത്ഥമായ് സഹായിക്കാൻ ശ്രമിച്ചു കൊണ്ട് ദീപാവലി നമുക്ക് ആഘോഷിക്കാം.

സേവനത്തിന്റെയും, സ്നേഹത്തിന്റെയും, ആനന്ദത്തിന്റെയും ദീപങ്ങങ്ങൾ തെളിച്ചു കൊണ്ട് മനോഹരമായ ഒരു ദീപാവലി ആഘോ ഷിക്കാൻ എല്ലാവർക്കും കഴിയട്ടെ എന്ന് ജഗദീശ്വരിയോടു പ്രാർത്ഥിക്കുന്നു... അസത്യത്തില്‍ നിന്നും സത്യത്തിലേക്കും, ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്കും, മരണത്തില്‍ നിന്നും അമരത്ത്വത്തിലെക്കും അവിടുന്ന് നമ്മെ നയിക്കട്ടെ.

ഓം അസതോമാ സദ്‌ഗമയ
തമസോമാ ജ്യോതിര്‍ഗമയ
മൃത്യോര്‍മാ അമൃതംഗമയ
ഓം ശാന്തി: ശാന്തി: ശാന്തി:


Courtesy https://www.facebook.com/amritasatgamaya

Wednesday 30 October 2013

തമസോമാ ജ്യോതിര്‍ഗമയഃ

ഇരുളടഞ്ഞ വഴിത്താരകളിൽ നിറ ദീപങ്ങൾ തെളിച്ചുകൊണ്ട് മറ്റൊരു ദീപാവലി കടന്നു വരികയാണ്. മധുര പലഹാരങ്ങളും, അലങ്കാര ദീപങ്ങളും നിറം ചാർത്തുന്ന ദീപാവലി ഭാരതീയൻറെ നിത്യജീവിതത്തോട് വളരെ അധികം താദാത്മ്യപ്പെട്ടിരിക്കുന്നു. കേവലം വിനോദത്തിനും, ബാഹ്യ പ്രകടനങ്ങൾക്കും ഉപരി ഉദാത്തവും ഉജ്ജ്വലവുമായ സന്ദേശങ്ങൾ ദീപാവലി നമ്മോടു മനോഹരമായ് സംവദിക്കുന്നു.

ദീപാവലി ദീപങ്ങളുടെ ആവലി ആണ്, അഥവാ വിളക്കുകളുടെ കൂട്ടം 
അനേകം വിളക്കുകളിലേ പ്രകാശം ഒന്നായ്‌ ഒരു പ്രകാശ ധാരയായ് മാറുന്നു. പരസ്പരം മധുര പലഹാരങ്ങൾ വിതരണം ചെയ്തും, ഒത്തുചേർന്ന് പ്രാർത്ഥനകൾ അർപ്പിച്ചും ആഘോഷിക്കപ്പെടുന്ന ദീപാവലി ഒരേ സമയം മാധുര്യത്തിൻറെയും, പ്രകാശത്തിന്റെയും, കൂട്ടായ്മയുടെയും സ്മരണ നമ്മിൽ ഉണർത്തുന്നു.  

ബൃഹദാരണ്യകോപനിഷത്തിലൂടെ ഋഷി നമ്മോടു പങ്കുവച്ച
തമസോമാ ജ്യോതിര്‍ഗമയഃ എന്നാ മഹത്തായ ദർശനം തന്നെയാണ് , ദീപാവലിയുടെയും സന്ദേശം. ഇരുളിൽ നിന്നും വെളിച്ചത്തിലെക്കു ഉപനയിക്കുന്ന സനാതന സംസ്കൃതിയുടെ മഹോത്സവമാണ് ദീപാവലി. രാവണ നിഗ്രഹം ചെയ്തു വനവാസാനന്തരം മടങ്ങി വന്ന ഭഗവാൻ ശ്രീരാമ ചന്ദ്രനെ അയോദ്ധ്യാ നിവാസികൾ ദീപങ്ങൾ തെളിയിച്ചു സ്വീകരിച്ചതിന്റെ ഒർമ പുതുക്കലാണത്രേ ദീപാവലി.

ദീപാവലിയുടെ മറ്റൊരു ഐതീഹ്യം നരകാസുരനെ വധിച്ച് 1600 കന്യകമാരെ സ്വതന്ത്ര്യമാക്കിയ ശ്രീ കൃഷ്ണവിജയത്തിന്റെ സ്മരണയാണ് ദീപാവലി എന്നതാണ്. വർദ്ധമാനമഹാവീരൻറെ നിർവാണ ദിനവും ദീപാവലിയാണ്. ഭാരതവർഷത്തിൽ രൂപം കൊണ്ട മിക്ക സമ്പ്രദായക്കാരും, മിക്ക ദേശക്കാരും ദീപാവലി ആഘോഷിക്കുന്നു.  ഇന്ന് ലോകമെങ്ങും  ആഘോഷിക്കുന്ന ഒരു ആഘോഷമായ് ദീപാവലി മാറിയിരിക്കുന്നു.

ദീപാവലി നമ്മുടെ ജീവിതപഥങ്ങളിൽ വെളിച്ചം പൊഴിക്കട്ടെ എന്നാശംസിക്കുന്നു..
വന്ദേ മാതരം 
ദീപാവലി പ്രഭയിൽ സുവർണ ക്ഷേത്രം (പ്രമുഖ സിഖ് ക്ഷേത്രം )
ലണ്ടൻ, ട്രഫാൽഗർ സ്ക്വയറിൽ നടന്ന ദീപാവലി ആഘോഷം

Sunday 6 October 2013

നവരാത്രി ദേവിമാർ

മാതൃരൂപിയായ ജഗദീശ്വരിയെ നവരാത്രി ദിനങ്ങളിൽ ഒൻപത് ഭാവങ്ങളിൽ ആരാധിക്കുന്നു, ഈ ദേവീ രൂപങ്ങൾ നവ ദുർഗ്ഗമാർ എന്നറിയപ്പെടുന്നു.

പ്രഥമം ശൈലപുത്രീതി ദ്വിതീയം ബ്രഹ്മചാരിണീ
ത്രുതീയം ചന്ദ്രഘണ്ടേതി കൂശ്മാണ്ഡേതി ചതുര്‍ത്ഥകം
പഞ്ചമം സ്കന്ദമേതേതി ഷഷ്ടം കാത്യായനീതി ച
സപ്തമം കാളരാത്രീതി മഹാഗൌരീതി ചാഷ്ടമം
നവമം സിദ്ധിതാ പ്രോക്താ നവദുര്‍ഗ്ഗാഃ പ്രകീര്‍ത്തിതാഃ
ദേവീ കവചത്തിൽ ഇപ്രകാരം നവ ദുർഗ്ഗകളെ പറയപ്പെട്ടിരിക്കുന്നു.

ശൈലപുത്രി 

Navadurga: The Nine Forms of Goddess Durga
ഹിമവാന്റെ മകളായ ശ്രീ പാർവതിയാണ് ശൈലപുത്രി.
വൃഷഭാരൂരൂഢയായ്  ഇരു കരങ്ങളിൽ തൃശൂലവും താമരയും ഏന്തി നിൽക്കുന്ന  ദുർഗാ ഭാവമാണിത്. ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാരുടെ ശക്തികൾ ഒന്നുചേർന്ന മൂർത്തിഭാവമാണ് ശൈലപുത്രി. ഒന്നാം രാത്രി ശൈലപുത്രിയുടെ ആരാധനയ്ക്കായ് നീക്കി വയ്ക്കപ്പെട്ടിരിക്കുന്നു.

ബ്രഹ്മചാരിണീ


http://0.tqn.com/d/hinduism/1/0/p/X/durga_brahmacharini.jpg

ശിവന്റെ പത്നിയായ് തീരുവാൻ നാരദമുനിയുടെ നിർദ്ദേശപ്രകാരം കഠിനതപസ്സ്‌ അനുഷ്ഠിച്ചതിനാൽ ദേവിയ്ക്ക് ബ്രഹ്മചാരിണി എന്ന നാമം ലഭിച്ചു. കയ്യിൽ ജപമാലയും കമണ്ഡലുവും ഏന്തി തപസ്സു ചെയ്യുന്ന രൂപത്തിലുള്ള ദുർഗ്ഗയാണ് ബ്രഹ്മചാരിണീ. രണ്ടാം രാത്രി ബ്രഹ്മചാരിണീയുടെ ആരാധനയ്ക്കായ് നീക്കി വയ്ക്കപ്പെട്ടിരിക്കുന്നു

ചന്ദ്രഘണ്ഡാ

Navadurga: The Nine Forms of Goddess Durga

നെറ്റിയിൽ ഒരു മണിയുടെ ആകൃതിയിൽ ചന്ദ്രക്കലയുള്ളതിനാൽ ദേവി ചന്ദ്രഘണ്ഡാ എന്ന നാമത്തിൽ അറിയപ്പെടുന്നു. ശൗര്യവും ശക്തിയും ദേവി പ്രദാനം ചെയ്യുന്നു. സിംഹവാഹിനിയായ ദേവിക്ക് പത്തുകൈകളുണ്ട്. ഓരോകൈകളിലുമായ് പത്മം, ധനുസ്, ബാണം, കമണ്ഡലു, ഖഡ്ഗം, ഗദ, ശൂലം എന്നീ ആയുധങ്ങളുണ്ട്. മൂന്നാം രാത്രി ചന്ദ്രഘണ്ഡയുടെ ആരാധനയ്ക്കായ് നീക്കി വയ്ക്കപ്പെട്ടിരിക്കുന്നു.

കൂശ്മാണ്ഡ

Navadurga: The Nine Forms of Goddess Durga

പ്രപഞ്ചം സൃഷ്ടിച്ച ശക്തിയാണ് കൂഷ്മാണ്ഡ. അഷ്ടഭുജങ്ങളിൽ ദേവി താമര, വിവിധ ആയുധങ്ങൾ, ജപമാല മുതലായവ ധരിച്ചിരിക്കുന്നു. സിംഹ വാഹിനിയായ കൂശ്മാണ്ഡ ദേവിയുടെ ആരാധനയ്ക്കായ് നവരാത്രിയിലെ നാലാം ദിനം സമർപ്പിക്കപ്പെട്ടിരിക്കുന്നു.

സ്കന്ദമാതാ

Navadurga: The Nine Forms of Goddess Durga

ബാലമുരുകനെ മടിയിലിരുത്തി അനുഗ്രഹം തൂകുന്ന ദിവ്യ രൂപമാണ് അഞ്ചാം ദിനത്തിലെ ആരാധനാ മൂർത്തി.സ്കന്ദൻ അഥവാ മുരുകന്റെ മാതാവായതിനാൽ ദേവിയെ സ്കന്ദമാതാ എന്ന് വിളിക്കുന്നു. ചതുർഭുജയും തൃനേത്രയുമാണ് ഈ ദേവി.

കാത്യായനീ

Navadurga: The Nine Forms of Goddess Durga

കാത്യായന ഋഷിയുടെ പുത്രിയായ് അവതരിച്ച ദേവിയാണ് കാത്യായനി. ആറാം രാത്രി കാത്യായനിയുടെ ആരാധനയാൽ മഹത്വ പൂർണമാകുന്നു.

കാളരാത്രീ

Navadurga: The Nine Forms of Goddess Durga
കറുത്ത ശരീരവർണ്ണമുള്ള കാളരാത്രി ദുർഗ്ഗയുടെ രൗദ്ര രൂപമാണ്. ജടയും  ത്രിലോചനങ്ങളുമുള്ള ദേവി ഗർദഭ വാഹിനിയാണ്. ചതുർബാഹുവായ ദേവിയുടെ വലതുകരങ്ങൾ സർവദാ ഭക്തരെ ആശിർവദിച്ചുകൊണ്ടിരിക്കുന്നു. ഭക്തരെ എല്ലാവിധ ഭയത്തിൽനിന്നും ക്ലേശങ്ങളിൽനിന്നും സംരക്ഷിക്കുന്നതിനാൽ ദേവിക്ക് ശുഭകാരി എന്നൊരു നാമവുമുണ്ട്.കാളരാത്രീ ഭാവത്തിൽ ദേവിയെ ആരാധിക്കുവാനുള്ള ദിവ്യ ദിനമായ്  ഏഴാം ദിവസം സമർപ്പിക്കപ്പെട്ടിരിക്കുന്നു.

മഹാഗൗരീ

Navadurga: The Nine Forms of Goddess Durga

പ്രശാന്തതയുടേയും വിജ്ഞാനത്തിന്റെയും പ്രതീകമാണ് മഹാഗൗരീ. വെളുത്ത നിറമുള്ള ദേവി എന്നാണ് മഹാഗൗരി എന്ന വാക്കിന്റെ അർത്ഥം.അഭയ വരദ മുദ്രകളും ശൂലവും ഢമരുവും ഏന്തി നില്ക്കുന്ന  നാലുകൈകളുള്ള ദേവിയുടെ വാഹനം കാളയാണ്. 
എട്ടാം രാത്രി മഹാ ഗൗരിയായ് ദുർഗ്ഗാ ദേവി ആരാധിക്കപ്പെടുന്നു.

സിദ്ധിധാത്രി

Navadurga: The Nine Forms of Goddess Durga
സർവദാ ആനന്ദകാരിയായ സിദ്ധിധാത്രി തന്റെ ഭക്തർക്ക് സർവസിദ്ധികളും പ്രധാനം ചെയ്യുന്നു. സകലരെയും അനുഗ്രഹിച്ചു വിളങ്ങുന്ന സിദ്ധിധാത്രി രൂപത്തിൽ ദുർഗ്ഗാ ദേവി  ഒൻപതാം ദിവസം ആരാധിക്കപ്പെടുന്നു.

കൂടാതെ ആദ്യ മൂന്നു ദിവസം മഹാകാളിയായും, പിന്നീടുള്ള മൂന്നു ദിനം മഹാലക്ഷ്മിയായും, അവസാന മൂന്നു ദിനങ്ങളിൽ മഹാസരസ്വതിയായും ആരാധിക്കുന്ന പതിവും ഉണ്ട്.

Thursday 15 August 2013

amma on independence

മക്കളേ,

സ്വാതന്ത്ര്യമെന്നത് അനാദികാലംമുതല്‍ മനുഷ്യന്‍ മനസ്സില്‍ താലോലിക്കുന്ന സങ്കല്പമാണ്. ഓരോ ജീവിക്കും സ്വാതന്ത്ര്യം പ്രാണന്‍പോലെ വിലപ്പെട്ടതാണ്. നമ്മുടെ ശരീരത്തിന്റെയും മനസ്സിന്റെയും ബുദ്ധിയുടെയുമെല്ലാം ശരിയായ വളര്‍ച്ചയ്ക്കും വികാസത്തിനും സ്വാതന്ത്ര്യം കൂടിയേതീരൂ. എങ്കിലും ഒരുസത്യം നമ്മള്‍ മനസ്സിലാക്കണം. ഒരാള്‍ അമിത സ്വാതന്ത്ര്യമെടുത്താല്‍ മറ്റുള്ളവര്‍ക്ക് അത് അസ്വാതന്ത്ര്യവും ദുഃഖവുമുണ്ടാക്കും. മാത്രമല്ല, പിന്നീടത് അയാള്‍ക്കുതന്നെയും ദുഃഖത്തിന് കാരണമാകും.

ഒരു കഥയോര്‍ക്കുന്നു: ഒരുയുവാവ് എന്നും കാമുകിയെ കാണാന്‍ ബൈക്കില്‍ പോകും. കാമുകിയെ കാണാനുള്ള ആവേശംകാരണം പോകുന്നവഴിക്ക് അയാള്‍ ട്രാഫിക് നിയമങ്ങളൊന്നും പാലിക്കാറില്ല. ചുവന്ന ലൈറ്റ് കിടന്നാലും വണ്ടിനിര്‍ത്താതെ ഓടിച്ചുപോകും. അതുകാരണം പലപ്പോഴും അപകടം സംഭവിച്ചിട്ടുണ്ട്. എന്നാലതൊന്നും അയാള്‍ അത്ര കാര്യമാക്കാറില്ല. ഒരു ദിവസം ബൈക്കില്‍ പോകുമ്പോള്‍ ചുവന്ന ലൈറ്റുകണ്ട ഉടനെ അയാള്‍ വണ്ടിനിര്‍ത്തി. പോക്കറ്റില്‍നിന്ന് കാമുകിയുടെ ഫോട്ടോ എടുത്ത് അതില്‍ നോക്കിക്കൊണ്ടിരുന്നു. പച്ചലൈറ്റ് തെളിയുന്നതുവരെ അവിടെ കാത്തുകിടന്നു. അദ്ദേഹത്തിന്റെ ഒരു കൂട്ടുകാരനും അന്ന് കൂടെയുണ്ടായിരുന്നു. പതിവിന് വിപരീതമായി സിഗ്‌നല്‍ കണ്ടയുടനെ അയാള്‍ ബൈക്ക് നിര്‍ത്തിയതുകണ്ടപ്പോള്‍ സുഹൃത്ത് കാരണംതിരക്കി. അപ്പോള്‍ യുവാവ് പറഞ്ഞു: ''ഇതുവരെയും അവളെ കാണാനുള്ള ആവേശത്തില്‍ ഞാനെല്ലാം മറന്നുപോകുമായിരുന്നു. വാഹനങ്ങളോ നിയമങ്ങളോ ഒന്നും ഞാന്‍ ചിന്തിച്ചിരുന്നതേയില്ല. അവളെകാണുക എന്ന ഒറ്റസ്വാര്‍ഥത മാത്രമാണ് എന്നെ നയിച്ചിരുന്നത്. എന്നാല്‍, എനിക്കെന്തെങ്കിലും അപകടം സംഭവിച്ചാല്‍ അവള്‍ ദുഃഖിക്കുമല്ലോ എന്ന് ഇപ്പോള്‍ ചിന്തിക്കാന്‍ തുടങ്ങി. അതോടെ ഈ നിയമങ്ങള്‍ പാലിക്കുന്നതില്‍ ശ്രദ്ധവെച്ചു.''

ഇതുപോലെ നമ്മള്‍ സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍മാത്രം നോക്കുമ്പോള്‍ നിയമങ്ങളും നിയന്ത്രണങ്ങളും ഒന്നും ആവശ്യമായി തോന്നുകയില്ല. എന്നാല്‍, മറ്റുള്ളവരെക്കൂടി പരിഗണിക്കാനുള്ള ശ്രദ്ധയും ക്ഷമയും ഉണ്ടാകുമ്പോള്‍ അവയൊക്കെ അംഗീകരിക്കാന്‍ തയ്യാറാകും. വ്യക്തിയുടെ താത്പര്യവും സമൂഹത്തിന്റെ താത്പര്യവും സന്തുലിതമായി പോകണം. ഇതിനെ തന്നെയാണ് ഭാരതീയര്‍ ധര്‍മമെന്ന് വിളിച്ചത്. ധര്‍മത്തില്‍ അധിഷ്ഠിതമായ സ്വാതന്ത്ര്യമാണ് നമുക്കാവശ്യം. പുരോഗതിയുടെ മാര്‍ഗമതാണ്.

വാസ്തവത്തില്‍ ജീവിതത്തിലൊരിക്കലും പൂര്‍ണമായ സ്വാതന്ത്ര്യം സാധ്യമല്ല. സുഖവും ദുഃഖവും സ്വാതന്ത്ര്യവും അസ്വാതന്ത്ര്യവും ജീവിതമാകുന്ന നാണയത്തിന്റെ ഇരുവശങ്ങളാണ്. അവ ഒരുമിച്ചേ നില്‍ക്കുകയുള്ളൂ. കോടിക്കണക്കിന് സമ്പത്ത് കുന്നുകൂട്ടിയ കോടീശ്വരന്മാര്‍ ഈ ലോകത്ത് ഉണ്ടായിട്ടുണ്ട്. രാജ്യങ്ങളും വന്‍കരകളും വെട്ടിപ്പിടിച്ച ചക്രവര്‍ത്തിമാരുമുണ്ടായിട്ടുണ്ട്. എന്നാല്‍, ഒടുക്കം അവരിലധികംപേര്‍ക്കും ലഭിച്ചത് ദുഃഖവും നിരാശയും അസ്വാതന്ത്ര്യവും തന്നെയായിരുന്നു. അപ്പോള്‍ പിന്നെ പൂര്‍ണസ്വാതന്ത്ര്യം എവിടെയാണ്? ബാഹ്യലോകത്തിലെ പ്രശ്‌നങ്ങളും പ്രയാസങ്ങളും അല്പം പോലും ബാധിക്കാത്ത ഒരുതലം നമുക്കുണ്ട്. അതിനെയാണ് നമ്മുടെ ഉണ്മ അല്ലെങ്കില്‍ ആത്മസ്വരൂപമെന്ന് പറയുന്നത്. അതിനെയറിഞ്ഞാല്‍ എല്ലാ പ്രശ്‌നങ്ങളുടെയിടയിലും പൂര്‍ണമായ സ്വാതന്ത്ര്യം അനുഭവിക്കാനാകും. എന്നാല്‍, വ്യക്തിപരമായ ആത്മീയ ഉന്നതി കൊണ്ടുമാത്രം ഒരുരാഷ്ട്രത്തിന് മുന്നേറാന്‍ കഴിയില്ല. അതുകൊണ്ടാണ് നമ്മുടെ പൂര്‍വികര്‍ ധാര്‍മിക അടിത്തറയിലുള്ള പുരോഗതിക്ക് പ്രാധാന്യം കൊടുത്തത്.

നമ്മുടെ സ്വാതന്ത്ര്യസമരപ്പോരാളികള്‍ ധാര്‍മിക മൂല്യങ്ങള്‍ സ്വജീവിതത്തില്‍ പകര്‍ത്തിയവരായിരുന്നു. ജനങ്ങളില്‍ ധര്‍മബോധമില്ലെങ്കില്‍ രാഷ്ട്രം ഭൗതികമായിപ്പോലും പിറകിലായിപ്പോകും. വീണ്ടുമൊരു സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഈ വേളയില്‍ ഈ സത്യത്തെക്കുറിച്ച് നമ്മളെല്ലാം ബോധവാന്മാരാകേണ്ടിയിരിക്കുന്നു.

അമ്മ

 © MAM

Monday 12 August 2013

67th Independence day of India

Even if I have to face death a thousand times for the sake of my Motherland, I shall not be sorry. Oh Lord ! Grant me a hundred births in Bharat. But grant me this, too, that each time I may give up my life in the service of the Mother land.’ -Ram Prasad Bismil (a freedom fighter)

We Indians when celebrating the 67th Independence day of India, should never forget the sacrifice of thousands who laid down their lives for our freedom. Let us salute all these brave souls on this occasion.
Bharat Mata ki Jai



Friday 24 May 2013

ഇന്ന് ബുദ്ധപൂർണിമ


കർമകാണ്ഡത്തിൽ വന്നു ഭവിച്ച ഹിംസക്കും, ജൈന മാർഗ്ഗത്തിന്റെ സ്വയപീഡനാത്മകമായ അഹിംസയ്ക്കും നടുവിൽ ഒരു മാധ്യമ മാർഗ്ഗം മനുഷ്യ കുലത്തിനു വീണ്ടെടുത്തു നല്കിയ ശ്രീ ബുദ്ധ സ്മരണയിൽ.. 
ബുദ്ധാവതാര ദിനം