Saturday 28 December 2013

The Purpose Behind Going for Pilgrimages

Major Hindu Pilgrim Centers

Children, everyone makes sacred journeys to various holy places. Some people may ask, ‘what is the point in making such pilgrimages, if devotion and the peace that results are an inner experience?’ It is true.
Devotion is an inner experience and expression. Devotion is the supreme love for God. Constant remembrance of God and surrender are its qualities. But today, it is just our goal. We have not attained that goal yet. So rituals, fasting and observances are all necessary for us. Planes flying in the skies have to run on the ground for a short time before taking off. It is like that.
Even though the wind is everywhere, doesn’t the wind that filters through the leaves of a tree make us feel refreshed and rejuvenated? In a similar manner, since a place of worship is saturated with the pure vibrations of prayers, devotional songs and mantras, that atmosphere helps us attain concentration and peace easily. 
Such temple rituals, observances, vowed religious observance, pilgrimage are all paths to the goal of devotion filled with love. Once this devotion filled love is attained, then there is not much importance for these rituals and observances. Once the sun rises, the stars do not have any place. Path is needed for humans and vehicles to travel. But the birds flying in the skies do not need any path. Similarly, once we reach the goal of love, importance of rituals and observances reduce a lot.
All pilgrimages is a form of tapas, austerity. Fasting helps control and strengthen the mind. Through controlling the desires of the mind with discrimination, our mind gains power.
Sabarimala Temple
Observances are ways to bring the mind under control. If a river runs its courses in different directions, it is not possible to generate electricity. When the river flowing in different directions is directed in one directions, its power increases. It becomes possible to generate electricity from it. Similarly, it is possible to bring focus to the mind, which is running after many objects, and make it strong through observances.
A devotee who observed silence once a week told Amma once:
“Amma, I got angry at someone one day. When I started shouting at him, I suddenly realized that it was the day of my observing silence. So I controlled my mind. I was silent. Later on, when I was not observing silence one day, when I felt anger, I just wondered what I would have done if I were silent. The anger simply melted away.” Such observances help us bring our mind under control and cultivate good habits.
Whatever be the spiritual path, for our progress, constant practices and observances are necessary. In many pilgrimages, for instance the sacred journey to Sabarimala, the observances that last for forty-one days make it possible to keep our mind fixed on God for that long.
Along with that, our mind and body get purified. We have to be careful about one thing. When the fasting period is over and if we go back to our old habits, there is no use with all the observances we did. We should be able to continue observing the good habits we developed during the fasting period.
But many do not take care in this matter. They go back to their old ways. When we do that, the goal of the observances of austerities fails. This is something, which we have to keep specially in our mind. We should transform the culture, power and control of mind, which we longed for through the observances for leading a better life. That is when temple visits and religious observances become fruitful.

--Amma, Sri Mata Amritanandamayi Devi 

Copyright-MAM

Tuesday 24 December 2013

മിത്രാരാധന


വേദകാലം മുതൽക്കേ ആരാധിക്കപ്പെട്ടിരുന്ന ഒരു വൈദിക ദേവതയായിരുന്നു മിത്രൻ. ''മേദ്യതി സ്‌നിഹ്യതി സ്‌നിഹ്യതേ വാ സ മിത്രഃ'' എല്ലാവരെയും സ്‌നേഹിക്കുന്നവന്‍ അല്ലെങ്കില്‍ എല്ലാവരും
പ്രസാദിപ്പിക്കേണ്ടവനായതുകൊണ്ട് ഈശ്വരനെ മിത്രന്‍ എന്നു വിളിക്കുന്നു. അദിതിയുടെ പുത്രന്മാരായ 12 ആദിത്യന്മാരിൽ ഒരാളാണ് മിത്രൻ. സൗഹൃദം, പ്രകാശം, ഋതം എന്നിവയുടെ ഈശ്വരനാണ് മിത്രൻ. ഭാരതത്തിൽ നിലനിന്നിരുന്ന മിത്രാരാധന പേര്‍ഷ്യയും ഏഷ്യാമൈനറും കടന്നു സിറിയ വഴി റോമില്‍ എത്തിയപ്പോള്‍, ദേവന്റെ പേര് മിഥ്ര അല്ലെങ്കില്‍ മിഥ്രാസ് എന്നായ് രൂപാന്തരപ്പെട്ടു.

 BCE 4ആം നൂറ്റാണ്ടിന്റെ അവസാനം വരെ അഞ്ചു നൂറ്റാണ്ടുകള്‍ റോമില്‍ മിഥ്രമതം പ്രബലമായിരുന്നു. റോമന്‍ അഭിരുചിക്കനുസരിച്ച് സ്വീകരിക്കപ്പെട്ട്, മിഥ്ര മതത്തില്‍ നിന്നും റോമന്‍വത്കരിക്കപ്പെട്ട പ്രസിദ്ധമായ സോള്‍ ഇന്‍വിക്ടസ് (Sol Invictus) എന്ന അജയ്യനായ സൂര്യദേവന്‍റെ പുനര്‍ജന്മ-ദിനം മധ്യശീതകാലത്തിന്‍റെ അവസാനമായ 'സാച്ചുര്‍ണാലിയയായി (Saturnalia) ഡിസംബര്‍ 25 നു ആഘോഷിക്കപ്പെട്ടിരുന്നു. കഴിഞ്ഞു പോയ നല്ല ഭൂതകാലത്തിനോടുള്ള ആദരവായാണ് സാച്ചുര്‍ണാലിയ ആഘോഷങ്ങള്‍ നടത്തിയിരുന്നത്. മെഴുകുതിരികള്‍ കത്തിക്കുന്നതും, ആഹ്ലാദ പ്രകടനവും , സമ്മാനങ്ങള്‍ നല്‍കലും ഒക്കെ ഈ ആഘോഷത്തിന്റെ ഭാഗമായിരുന്നു.

ഈ ഡിസംബർ 25 സത്യം, പ്രത്യാശ, മൈത്രി, പ്രകാശം എന്നിവയുടെ പ്രതീകമായ മിത്ര ദേവന്റെ ആരധനയ്ക്കായ് നമുക്ക് നീക്കി വയ്ക്കാം.

മിത്രാരാധന

ഒരു താലം നിറയെ മധുര പലഹാരങ്ങളും, ചുവന്ന പൂക്കളും വച്ച് അതിൽ ഒരു ചെറിയ വിളക്ക് തെളിച്ചു വയ്ക്കുക. താലം കയ്യിൽ എടുത്ത് സൂര്യനെ നോക്കി ആരതി ചെയ്യുക.(മന്ത്രം : ഓം മിത്രായ നമ:) അതിനു ശേഷം സുഹൃത്ത് ബന്ധത്തിനു സൂര്യനോളം പ്രകാശവും, ആയുസ്സും ഉണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെ സുഹൃത്തുകലുടെ കയ്യിൽ ചുവന്ന ചരടുകൾ കെട്ടുകയും, പ്രസാദം പങ്കു വയ്ക്കുകയും ചെയ്യാം.

സൂര്യന്റെ രംഗോലികൾ വരച്ചും, സൂര്യന്റെ ആകൃതിയിൽ ദീപങ്ങങ്ങൾ ഒരുക്കിയും മിത്രദിനം കൂടുതൽ വർണാഭം ആക്കാം.



Courtesy - https://www.facebook.com/amritasatgamaya

Saturday 21 December 2013

സൂര്യൻ പുനർജ്ജനിക്കുന്നു..



രം കോച്ചുന്ന തണുപ്പും, പെയ്തിറങ്ങുന്ന മഞ്ഞും മനോഹരമാക്കുന്ന രാവുകൾ സമ്മാനിച്ചാണ് ഓരോ ഡിസംബറും കടന്നുപോകുന്നത്. ദൈർഘ്യമേറിയ രാത്രികളാണ് ശൈത്യകാലത്ത് ഭൂമിയിൽ  അനുഭവപ്പെടുക. ഏതാണ്ട് ലോകത്തെല്ലായിടത്തും ഈ കാലം വർണാഭമായ ആഘൊഷങ്ങൾക്കായ് നീക്കി വച്ചിരിക്കുന്നു. ധനുമാസത്തിലെ ആർദ്രാ വൃതം കേരളത്തിൽ പരക്കെ ആഘോഷിക്കുന്ന ഒന്നാണ്. രാത്രി ഉറക്കമൊഴിച്ചും, കുളത്തിൽ നീന്തി തുടിച്ചും,പാടിയും ആടിയും സ്ത്രീകള്‍ തിരുവാതിര ആഘോഷിക്കുന്നു  ശിവൻറെ നേത്രാഗ്നിയിൽ ദഹിച്ച തന്റെ പതി കാമദേവൻറെ പുനരുദ്ധാനത്തിനായ് ശിവനെ ഭജിച്ച രതീ ദേവിയുമായും, ശിവൻറെ ജന്മദിനവുമായും, ശിവനെ പതിയായ് ലഭിക്കാൻ ശ്രീ പാർവതി വൃതം നോറ്റതുമായും ഒക്കെയുള്ള ഐതീഹ്യങ്ങൾ തിരുവാതിരയുമായ് ബന്ധപ്പെട്ടു കിടക്കുന്നു. മറ്റൊരു ആഘോഷം മകര സംക്രാന്തി ആണ് ഡിസംബർ അവസാനമോ ജനുവരി ആദ്യമോ ആയാണ് സാധാരണ മകര സംക്രാന്തി എത്തുന്നത്. ഈ ആഘോഷം സൂര്യന്റെ സംക്രമവുമായ് ബന്ധപ്പെട്ടിരിക്കുന്നു ഭാരതത്തിൽ വ്യാപകമായി പലരീതിയിലും, പേരുകളിലും  ആഘോഷിക്കപ്പെടുന്ന ഒന്നാണ് മകരസംക്രാന്തി.

ശബരിമല ക്ഷേത്രത്തിൽ മകര സംക്രമ പൂജ 

തിരുവാതിരക്കളി 
 മകര സംക്രാന്തി

വളരെ മുൻപ് മുതൽക്കേ ലോകത്തിൽ എല്ലായിടത്തും ദക്ഷിണ അയനാന്തം വിപുലമായ ആഘോഷങ്ങളോടെ കൊണ്ടാടപ്പെട്ടിരുന്നു. റോമിൽ  സോള്‍ ഇന്‍വിക്ടസ് (Sol Invictus) എന്ന അജയ്യനായ സൂര്യദേവന്‍റെ പുനര്‍ജന്മ-ദിനം മധ്യശീതകാലത്തിന്‍റെ അവസാനത്തിൽ  'സാച്ചുര്‍ണാലിയ(Saturnalia) എന്നപേരിൽ  ഡിസംബര്‍ 25 നു ആഘോഷിക്കപ്പെട്ടിരുന്നു. കഴിഞ്ഞു പോയ നല്ല ഭൂതകാലത്തിനോടുള്ള ആദരവായാണ് സാച്ചുര്‍ണാലിയ ആഘോഷങ്ങള്‍ നടത്തിയിരുന്നത്. മെഴുകുതിരികള്‍ കത്തിക്കുന്നതും, ആഹ്ലാദ പ്രകടനവും , സമ്മാനങ്ങള്‍ നല്‍കലും ഒക്കെ ഈ ആഘോഷത്തിന്റെ ഭാഗമായിരുന്നു.
File:Disc Sol BM GR1899.12-1.2.jpg
സോള്‍ ഇന്‍വിക്ടസ്


സ്കാന്‍റനേവിയയില്‍ ദക്ഷിണായനാന്തം യൂള്‍ ആയി ആഘോഷിക്കപ്പെട്ടിരുന്നു. യൂൾ ലോഗ് എന്ന പേരിൽ അലംകരിച്ച ഒരു തടി നെരിപ്പോടില്‍ ഇട്ടു കത്തിക്കുന്നു. അവർ ഈ അവസരത്തില്‍ യൂള്‍ ലോഗ് കൊണ്ടുവരുകയും ആശംസകള്‍ ചൊരിയുകയും, കഴിഞ്ഞ വര്‍ഷത്തെ യൂള്‍ ലോഗിന്‍റെ ശേഷിപ്പില്‍ നിന്നും തീ പകരുകയും ചെയ്യുന്നു. ഗാനങ്ങൾ പാടി നൃത്തമാടി ഓരോ വീടുകൾ തോറും കോണ്‍ ഡോളികള്‍ (വൈക്കോലും ധാന്യവും ചേര്‍ത്ത് തയാറാക്കുന്ന പാവകള്‍)

യൂൾ ലോഗ്
കോണ്‍ ഡോളി 

ജര്‍മന്‍ പേഗണുകള്‍ 24 ഡിസംബര്‍ രാത്രിയെ "മോഡ്രാനെക്റ്റ്" അഥവാ "മോഡ്രാനെച്ച്റ്റ്" എന്നാണു വിളിച്ചിരുന്നത്(പുരാതന ആംഗ്ലോ സാക്സന്‍ ഭാഷയില്‍ മാതാവിന്‍റെ രാത്രി എന്നര്‍ത്ഥം).ഇത്  പ്രോമിസിന്‍റെ  സൂര്യ പുത്രന് ജന്മം നല്‍കിയ മാതൃ ദേവിയോടുള്ള ബഹുമാന സൂചകമായിട്ടായിരുന്നു.  "രാത്രികളുടെ ഈ ഇരുട്ടില്‍ ഈ ദേവി മഹത്വമേറിയ മാതാവായ് മാറി വീണ്ടും ജന്മം നല്‍കുന്നു." ദീര്ഘമായ രാത്രിക്ക് ശേഷം ഉദയം ചെയ്യുന്ന സൂര്യനെ ഭാവാത്മകമായ് അവർ വർണിച്ചു. കെൽറ്റിക്- റോമൻ പാരമ്പര്യങ്ങളിൽ പുനരുജ്ജീവനത്തിന്‍റെയും, നിത്യ ജീവന്‍റെയും, സമാധാനത്തിന്‍റെയും പ്രതീകമായ  മിസ്റ്റ്ലെറ്റോ, ഹോള്ളി, എവര്‍ഗ്രീന്‍ മുതലായ ചെടികള്‍ കൊണ്ട് അലങ്കരിക്കുകയും പതിവായിരുന്നു.
മിസ്റ്റ്ലെറ്റോ
ഹോള്ളി 
എവര്‍ഗ്രീന്‍ മരം 
പുരാതന ബ്രിട്ടീഷ് മധ്യ ശീതകാല ആഘോഷങ്ങളില്‍ ഏതെങ്കിലും ഒരാള്‍ ശൈത്യ രാജനായ് (King Frost or King Winter)  വേഷം കെട്ടുകയും അദ്ദേഹത്തെ വീടുകളിലേക്ക് ആനയിച്ച് നെരിപ്പോടിനരികില്‍ ഇരുത്തി എന്തെങ്കിലും കുടിക്കാനും കഴിക്കാനും  നല്‍കുകയും ചെയ്യുമായിരുന്നു.
ശൈത്യരാജാവ്
നോര്‍ജ്ജിയന്‍ ദൈവമായ ഓഡിന്‍ തന്‍റെ 12 വ്യക്തിത്വങ്ങളില്‍ ഒന്നായ ജൂള്‍ എന്ന വ്യക്തിത്വത്തോടെ   ഭൂമി സന്ദര്‍ശിക്കുന്ന  ഡിസംബര്‍ 20 മുതല്‍ 31 വരെ കാലയളവ്‌ ജൂള്‍ടിഡ് എന്നറിയപ്പെടുന്നു. ഇപ്പോളും  അത് യുലേറ്റിഡ് എന്നാ പേരില്‍ നിലനില്‍ക്കുന്നു.ജൂള്‍ടിഡ് നടക്കുമ്പോള്‍ നീലനിറമുള്ള നീളന്‍ തലപ്പാവും മേലങ്കിയും ധരിച്ച വെളുത്ത  താടിയുള്ള ഒരു തടിച്ച വൃദ്ധനായ്  ഓഡിന്‍, തന്‍റെ  എട്ടുകാലുള്ള സ്ലെയിപ്നൈര്‍ എന്ന കുതിരപ്പുറത്ത് ലോകം മുഴുവന്‍ സഞ്ചരിച്ചു കൊണ്ട് നല്ലവര്‍ക്കു സമ്മാനങ്ങളും ദുഷ്ടര്‍ക്ക് ശിക്ഷയും നല്‍കും എന്ന് പറയപ്പെട്ടിരുന്നു.
ഓഡിന്‍ എട്ടുകാലുള്ള സ്ലെയിപ്നൈര്‍ എന്ന കുതിരപ്പുറത്ത്

 ജര്‍മന്‍ സംസ്കാരങ്ങളിൽ എല്ലാ യൂളിനും, നന്മയുടെ ദൈവമായ ഥോര്‍ അള്‍ത്താരയുള്ള എല്ലാ വീടും(അതായത് നേരിപ്പോടുള്ള എല്ലാവീടും! ) സന്ദര്‍ശിക്കുകയും കുട്ടികള്‍ക്കായ് സമ്മാനങ്ങള്‍ കൊണ്ടുവരികയും രാത്രിയില്‍ അവ അവരുടെ മരച്ചെരിപ്പുകള്‍ക്കുള്ളില്‍ വക്കുകയും ചെയ്യുന്നു, നല്ല കുട്ടികള്‍ക്ക് പഴങ്ങള്‍, മിഠായി, നെരിപ്പോടില്‍ കത്തിക്കുവാനുള്ള കരിക്കട്ടകള്‍ എന്നിവ സമ്മാനമായ്‌ ലഭിക്കുന്നു.
ഥോർ

സൂര്യ ദേവതയായ അമതേരസു ഒരു ഗുഹയിൽ ഒളിച്ചപ്പോൾ ലോകം ഇരുട്ടിലാണ്ട് പോയതും ദേവന്മാരുടെ അപേക്ഷ പ്രകാരം അമതേരസു ഗുഹയിൽ നിന്നും പുറത്തേക്ക് വന്നതും ആണ് ജപ്പാൻകാരുടെ അയാനന്തവുമായ് ബന്ധപ്പെട്ട വിശ്വാസം.

അമതേരസു ഗുഹയിൽ നിന്നും പുറത്തുവരുന്നു
 സൊയാലുണ എന്നപേരിൽ അമേരിക്കയിലെ തദ്ദേശീയർ അയനാന്തം ആഘോഷിക്കുന്നു. ഭൂമിയിൽ നിന്നും അകന്നു നില്ക്കുന്ന സൂര്യ ദേവനെ അവർ ആഘോഷപൂർവം ആരാധിക്കുന്നു.

Hopi indigenous ceremony kachina
 സൊയാലുണ - അമേരിക്കൻ തദ്ദേശീയ ആഘോഷം 
ഇങ്ങനെ ദൈർഘ്യം കുറഞ്ഞ പകലുകളും, ദൈർഘ്യമേറിയ രാവുകലുമുള്ള കാലം ലോകമെങ്ങും പ്രത്യാശയുടെയും, പ്രകാശത്തിന്റെയും ഉത്സവമായ് ആഘോഷിക്കപ്പെടുമ്പോൾ ഇരുളകന്നു വെളിച്ചം നിറയട്ടെ എന്ന പ്രാർത്ഥനയിൽ നമുക്കും പങ്കുചേരാം.